ടെൽ അവീവ്: ഇസ്രയേലിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ സെൻട്രൽ ഇസ്രയേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം.
അക്രമികൾ വാഹനത്തിൽ സഞ്ചരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. നാലു സ്ഥലങ്ങളിൽ വെടിവയ്പുണ്ടായി. ഭീകരാക്രമണം ആണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രണ്ട് അക്രമികളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഒരാളെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ ഇസ്രേലി പൗരത്വമുള്ള അറബ് വംശജനാണ്.
മറ്റൊരു അക്രമി കൊല്ലപ്പെട്ടതായി ഇസ്രേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവ മേഖലയിൽ ഇസ്രേലി സൈന്യത്തെ വിന്യസിച്ചു.